“മോളേ ഇതാ ഈ പാലുകൊണ്ടുപോയി അവനു കൊടുക്ക്”.
അമ്മയുടെ ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. വൈകിട്ട് വീട്ടില്‍ വന്നു കയറിയപ്പോള്‍ മുതലുള്ള ചിന്തയാണ് രശ്മിക്ക്.പുതുപ്പെണ്ണിനെയും ചെക്കനെയും കാണാനുള്ള അയല്പക്കക്കാരുടെ മുന്നിലും ബന്ധുക്കളുടെ മുന്നിലും ചിരി അഭിനയിച്ച് നിന്നത് ചിന്തകള്‍ അലട്ടുന്ന മുഖമവര്‍ കാണാതിരിക്കുവാന്‍ വേണ്ടിയാണ്.